District News
പാരിപ്പള്ളി: യുകെഎഫ് കോളജ് ഓഫ് എൻജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയിലെ (ഓട്ടോണമസ്) മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിഭാഗം ഗാരേജ് ടീം ടര്ബോസിനു ദേശീയ തലത്തില്‍ അഭിമാനനേട്ടം. നാഷണല്‍ ഇലക്ട്രിക് ബൈക്ക് ഡിസൈന്‍ ചലഞ്ചില്‍ ഇലക്ട്രിക് വാഹന നിര്‍മാണത്തില്‍ മികച്ച പ്രകടനത്തിലൂടെ ബെസ്റ്റ് എര്‍ഗണോമിക്സ്, എസ്ഥെറ്റിക്സ് ആൻഡ് ഇന്നോവേഷന്‍ അവാര്‍ഡ് കരസ്ഥമാക്കി.
കോയമ്പത്തൂരിലെ ശ്രീ രാമകൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ മെക്കട്രോണ് മോട്ടോഴ്സുമായി സഹകരിച്ചു സംഘടിപ്പിച്ച ഇലക്ട്രിക് ബൈക്ക് ഡിസൈന്‍ ദേശീയ തല മത്സരത്തില്‍ 19 ടീമുകള്‍ പങ്കെടുത്തു.
യുകെഎഫ് ടീം ടര്‍ബോസ് രൂപകല്പന ചെയ്ത ഇലക്ട്രിക് ബൈക്ക് 'മാര്‍ക്ക് വണ്‍' മികച്ച രൂപകല്പനയും സാങ്കേതിക മികവും മൂലം വിധികര്‍ത്താക്കളുടെ പ്രശംസ നേടി.അതോടൊപ്പം, ഭോപ്പാലിലെ ആര്‍പിഎം അന്താരാഷ്ട്ര റേസിംഗ് സര്‍ക്യൂട്ടില്‍ ഹിന്ദുസ്ഥാന്‍ മോട്ടോര്‍ സ്പോര്‍ട്സുമായി സഹകരിച്ചു സംഘടിപ്പിച്ച ഇന്ത്യന്‍ ഇലക്ട്രിക് ബൈക്ക് ചാമ്പ്യന്‍ഷിപ്പില്‍, 22 ടീമുകള്‍ പങ്കെടുത്ത മത്സരങ്ങളില്‍ യുകെഎഫ് കോളജ് ടീം മൂന്നാം സ്ഥാനവും പ്രത്യേകമായി നടന്ന കില്‍ ദ ഹില്‍ ഇവന്റില്‍ രണ്ടാം സ്ഥാനവും നേടി.
ഇരു മത്സരങ്ങളിലെയും കേരളത്തില്‍ നിന്ന് പങ്കെടുത്ത ഏക ടീം എന്ന നിലയിലും യുകെഎഫ് എൻജിനിയറിംഗ് കോളജിന്റെ (ഓട്ടോണമസ്) ഈ നേട്ടം ശ്രദ്ധേയമായി. ഈ വിജയത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് യുകെഎഫ് മെക്കാനിക്കല്‍ എന്ജിനിയററിംഗ് വിഭാഗം അസി. പ്രഫസര്‍മാരായ സി.ആര്. ശ്രീഹരി, പി. അനുരാഗ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമായിരുന്നു.
അവസാന സെമസ്റ്റര്‍ മെക്കാനിക്കല്‍ വിദ്യാർഥി എസ്. നിര്‍മലിന്റെ നേതൃത്വത്തിൽ അഭിഷേക്, അനന്തു ഗിരീഷൻ, അബാബിൻ, അമൽ, ദർശ്, സന്ദീപ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Movies
ആടുജീവിതം സിനിമ ദേശീയ അവാർഡ് നിർണയത്തിൽ നിന്നു തിരസ്കരിക്കപ്പെട്ടപ്പോൾ ഇതിനെതിരേ അഭിപ്രായം പറയേണ്ടത് ഒരു ഫിലിം മേക്കർ അല്ല മറിച്ച് സമൂഹമാണെന്ന് പ്രശസ്ത സംവിധായകൻ ബ്ലസി.
ഇതിനെതിരേ താൻ വീണ്ടും വീണ്ടും അഭിപ്രായം പറയുമ്പോൾ അത് ചെറുതാകുന്നതുപോലെയാണ്. ലഭിക്കാതെ പോയ ഒരു കാര്യത്തിനു വേണ്ടി അപലപിക്കുന്നത് ശരിയല്ല. എന്നാൽ ജൂറി ചെയർമാൻ പരമാർശിച്ചത് ഈ സിനിമയിൽ ചില സാങ്കേതിക പിഴവുകൾ മൂലമാണ് പരിഗണിക്കാതെ പോയതെന്നാണ്.
ജൂറി ചെയർമാൻ അശുതോഷ് ഗോവാരിക്കർ ഈ സിനിമ കണ്ടതിനു ശേഷം തന്നെ നേരിട്ട് കണ്ട് സിനിമയെക്കുറിച്ച് വളരെയധികം താത്പര്യപൂർവം സംസാരിക്കുകയും ലോറൻസ് ഓഫ് അറേബ്യ യ്ക്ക് ശേഷം ഇത്രയും നല്ലൊരു സിനിമ താൻ കണ്ടിട്ടില്ലെന്ന് പറയുകയുണ്ടായി. എന്നാൽ ജൂറി ചെയർമാൻ ആയപ്പോൾ ഇദ്ദേഹത്തിന് എന്തുപറ്റി എന്ന് അറിയില്ല.
ഇത് എന്റെ മാത്രം വിഷയമല്ല, സമൂഹം ചർച്ച ചെയ്യേണ്ടതാണെന്നും ചിലർ ഇത്തരം നിലപാടുകൾ എടുക്കുന്നത് നാളെ മറ്റുള്ളവർക്കും പ്രയാസങ്ങൾ നേരിടേണ്ടിവരും. ലോകമെമ്പാടുമുള്ള ആളുകൾ ആടുജീവിതം സിനിമ കണ്ടിട്ടുണ്ട് സമൂഹം വിലയിരുത്തട്ടെ എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളതെന്നും ബ്ലസി പറഞ്ഞു.